ചരിത്രത്തിലുണ്ടാകാൻ ചിത്രത്തിൽ വേണം

നാം പകരുന്നതെന്തോ അതാണ് നമ്മെ ജീവിപ്പിക്കുന്നത്. നാളെ ഓർക്കപ്പെടുന്നതും ജീവിതത്തിന്റെ ശേഷിപ്പായി അടയാളപ്പെടുത്തുന്നതും ഈ പകരലാണ്. അങ്ങനെ കോറിയിടപ്പെടണമെങ്കിൽ നാം ചിത്രത്തിൽ വേണമെന്ന് ചുരുക്കം. ചെറുപ്പകാലത്ത് പ്രത്യേകിച്ചും. മുതിർന്നവരുടെ അദ്ധ്വാനത്തിന്റെ നിദാനമന്വേഷിച്ചാൽ കുട്ടികൾക്ക് വേണ്ടിയുള്ള ഈ സമർപ്പണത്തിന്റെ പാഠം കാണാം. ഏതു കട്ടി ഹൃദയരെയും നനച്ചൊഴുക്കാൻ ഒരു കുരുന്നിന്റെ അരിപ്പല്ലുകൾക്കാവുന്നത് എന്തു കൊണ്ടാണ്? ആരാന്റേതെങ്കിലും കുട്ടിയുടെ പിഞ്ചിളം അധരത്തിൽ മുത്തമിടാൻ കൊതിക്കാത്തവർ മനുഷ്യ വർഗമാണോ? തന്റേതാകുമ്പോൾ ഈ തലോലത്തിന് പത്തരമാറ്റ് വരും. ഈ ലാളനയും ഇഷ്ടവും കുട്ടികൾ മുതിർന്നവർക്ക് എന്തെങ്കിലും നല്കുന്നതൊന്റെ പകരമല്ല തന്നെ. അത് കൊണ്ടാണ് നിഷ്കളങ്കമായ അവരുടെ സാന്നിധ്യത്തിനു പോലും ആ അംഗീകാരം കിട്ടുന്നത്. അല്പം മുതിർന്നാൽ കുറച്ചകലെയല്ലാതെ കിട്ടിയിരുന്ന പരിഗണയും അംഗീകാരവും സ്വീകാര്യതയും കുറഞ്ഞു വരുന്നത് എന്തു കൊണ്ടാണ്? മുതിർന്നവർ പിശുക്ക് കാണിക്കുന്നത് കൊണ്ടാണോ? കാരണം മറ്റൊന്നല്ല. ചിത്രത്തിലുണ്ടാവണമെന്ന തല്ക്കെട്ടിന്റെ അർത്ഥം സാർഥകമാകാത്ത് കൊണ്ടാണത് എന്ന് കണ്ടെത്താൻ അധികം മെനക്കെടേണ്ടതില്ല. ഒരാൾ നാമാവശേഷമായാലും ഓർക്കപ്പെടുകയെന്നതാണ് ചരിത്രം. പക്ഷെ ഇളം പ്രായത്തിൽ പകരത്തിനു പകരമല്ലാതെ ഏകപക്ഷീയമായി തന്നെ സമൂഹത്തിലെ എല്ലവരും കുട്ടിക്ക് നല്കുന്ന പരിഗണന അത്ര തന്നെ നിസ്വാർത്ഥമായിരുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മുതിർന്നവരുടെ ലാളനയിൽ അവർ എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടെന്നർത്ഥം.  ഒരു തിരിച്ചു നല്കൽ ആവശ്യമാണെന്ന് ഇത് ദ്യോദിപ്പിക്കുന്നു. സമ്പത്തിന്റെ അളവു കോൽ ഇവിടെ പ്രശ്നമാകുന്നേയില്ല. അടയാളപ്പെടുത്തലുകളാണ് പ്രധാനം. നാളെ വായിക്കപ്പെടാൻ ചിത്രത്തിൽ തെളിഞ്ഞു നില്ക്കട്ടെ എല്ലാരും..!

കേരളം പതിഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ

1498 മുതൽ 1583 വരെയുള്ള കാലയളവിൽ പോർച്ചുഗീസുകാർ നമ്മുടെ നാട്ടിൽ അഴിച്ചു വിട്ട പൈശാചികതക്കെതിരെ ആയുധമെടുക്കാനും യുദ്ധ സന്നദ്ധരാകാനും പ്രേരിപ്പിച്ച് കൊണ്ടുള്ള കൃതിയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ- പൊരാളികളുടെ കീർത്തന കാവ്യം- എന്ന ഗ്രന്ഥം. ഒരു പ്രത്യേക കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ഈ ഗ്രന്ഥത്തിൽ സംഗ്രഹിക്കപ്പെടുന്നുണ്ട്. സഞ്ചാര സാഹിത്യത്തിന്റെ രസികതയും ചരിത്രത്തിന്റെ സത്യസന്ധതയും ഇണങ്ങിയ ഈ രചന പക്ഷെ നാം വായിക്കാതിരുന്നു കൂടാ.

ആധികാരികമായ ആദ്യത്തെ കേരള ചരിത്രമെന്ന് 1963-ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയുടെ അവതാരികയിൽ പ്രൊഫ. ഇളം കുളം കുഞ്ഞൻ പിള്ള വിശേഷിപ്പിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ ചരിത്ര പണ്ഡിതൻ മാരുടെയും ആധികാരിക സ്ഥപനങ്ങളുടെയും അംഗീകാരം നേടാൻ കഴിഞ്ഞ ഈ മഹത് ഗ്രന്ഥം പ്രത്യേകിച്ചും മലയാളികളാൽ വായിക്കപ്പെടാതെ പോകുന്നത് വളരെ ഖേദകരമാണെന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ ഇപ്പോൾ പരിചയപ്പെടുത്തുന്നത്.

കേരള സാഹിത്യ അക്കാദമിയിൽ നിന്ന് വിശിഷ്ട ഗ്രന്ഥങ്ങൾക്കുള്ള പാരിതോഷികം കിട്ടുന്ന രൂപത്തിൽ മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് വേലായുധൻ പണിക്കശ്ശേരി എന്ന ചരിത്ര പണ്ഡിതനാണ്. ഇരുപത്തിയഞ്ചിലധികം ചരിത്ര പ്രാധാന്യമുള്ള ബ്രഹദ്ഗ്രന്ഥങ്ങളുടെ കർത്താവായ പണിക്കശ്ശേരി വിവർത്തനത്തിൽ ഈ ഗ്രന്ഥത്തോട് നീതി പുലർത്തുന്നുണ്ടെന്ന് പറയാം.

അക്ബർ ചക്രവർത്തിയുടെ ഭരണകാല (ക്രി.വ. 1555-1600) ത്തിന്റെ മദ്ധ്യത്തിലാണ് ശൈഖ് സൈനുദ്ദീൻ (റ) ഈ ഗ്രന്ഥമെഴുതുന്നത്. ഒരു കേരളീയനായ മത പണ്ഡിതൻ അറബിയിലെഴുതിയ ഗ്രന്ഥമെന്ന നിലയിൽ മഹാനുഭാവന്റെ ചരിത്ര ജ്ഞാനവും ഭാഷാ അവഗാഹവും എത്രത്തോളമായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാം.

മലയാളത്തിൽ വിവർത്തനം ലഭ്യമായത് മുതൽ കാലിക്കറ്റ്-എം.ജി സർവകലാശാലകളിൽ മലയാളം പി.ജി. തലത്തിലേക്കുള്ള പാഠപുസ്തകമായി ഈ ഗ്രന്ഥത്തെ തെരെഞ്ഞെടുത്തതും വിഷയത്തിന്റെ ആധികാരികതയും നീതിയും ബോധ്യപ്പെടുത്തുന്നതാണ്.

ഇംഗ്ലീഷ്, പേർഷ്യൻ, പോർച്ചുഗീസ്, ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് എന്നീ വിദേശ ഭാഷകളിലേക്കും ഉർദു, കന്നട, തമിഴ്, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിലേക്കും പൂർണ്ണമായോ സംക്ഷിപ്തമായോ വിവർത്തനം ചെയ്യപ്പെട്ട ഈ കൃതിയുടെ പ്രാധ്യാന്യം ഉൾക്കൊള്ളാത്തതും പഠിക്കാത്തതും മലയാളികളാണെന്നത് നേരു തന്നെ.

ഒരു ആമുഖവും നാലു ഭാഗങ്ങളും ഉൾക്കൊള്ളുന്ന തുഹ്ഫത്തുൽ മുജാഹിദീനിൽ നാലാം ഭാഗം പതിനാലു അദ്ധ്യായങ്ങളായി തരം തിരിച്ചിരിക്കുന്നു.വിശേഷിച്ചും മുസ്ലിം ജീവിതസ്വൈരം നഷ്ടപ്പെടുത്തുകയും അക്രമിക്കുകയും ചെയ്ത പറങ്കികൾക്കെതി പടയൊരുക്കത്തിന് തന്നെ പ്രേരിപ്പിച്ച കാരണങ്ങളും നിഷേധങ്ങൾക്കെതിരെ ജിഹാദിൽ ഏർപ്പെടുന്നത് കൊണ്ട് കിട്ടുന്ന ആത്മീയ നേട്ടങ്ങളുമാണ് ആദ്യഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ കേരളത്തിൽ ഇസ് ലാമിന്റെ ആഗമനത്തെ ക്കുറിച്ചും മൂന്നിൽ മലയാളത്തിലെ ഹൈന്ദവാചാരങ്ങളെയും ഹിന്ദു ഭരണാധിമന്മാരെടെ മുസ്ലിംഗൾക്ക് നേരെയുള്ള പെരുമാറ്റത്തേയും വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പകുതിയോളം വരുന്ന മൂന്നു ഭാഗങ്ങൾക്ക് ശേഷം നാലാം ഭാഗത്തിൽ 1498 മുതൽ 1583 വരെ പറങ്കികളുടെ 85 കൊല്ലത്തെ വളരെ ചരിത്ര പ്രധാനമായ പ്രവർത്തനങ്ങളുടെ വിവരണവുമാണ്.

ചരിത്ര ജ്ഞാനം വിപുലമാക്കിയും ഗവേഷണത്തെ ഉദ്ദീപിപ്പിച്ചും മലയാളത്തെയും കേരള ചരിത്രത്തേയും പഠനവിധേയമാക്കാൻ അർഹതപ്പെട്ടവർ മാറി നിൽക്കാതെ പാരമ്പര്യ സംരക്ഷണ വഴിയിൽ മുന്നിട്ടു വരേണ്ടതിന്റെ ആവശ്യകതയാണ് ഈ പുസ്തകം വീണ്ടും ദ്യോതിപ്പിക്കുന്നത്.

സർഗനോവ്; പേറലും പെറലും

ഒരു സൃഷ്ടി കുറെയേറെ നോവുകളുടെ പര്യന്ത സുഖമാണ്‌. മുഷിഞ്ഞ കാത്തിരിപ്പിന്റേയോ ഉപേക്ഷിച്ചു പോകാമെന്ന തലത്തിലെത്തിയ കടുത്ത വൈഷമ്യത്തിന്റെയോ ഒക്കെ അറുതിഅത് പിറക്കുമ്പോൾ ശുഭകരമാകും. ഒരിക്കൽ മാത്രം ഒരു നേരത്ത്‌ സംഭവിച്ച ആകസ്മികതക്ക്‌ ഇത്ര ആസ്വാദ്യത കിട്ടില്ല. സഹനത്തിന്റെ അങ്ങേയറ്റത്തെ നിലവാരപ്പൊലിമക്കനുസരിച്ച്‌ മനസ്സുഖത്തിന്റെ മാറ്റും വർദ്ധിക്കും. ഒരു കുഞ്ഞ്‌ ജനിക്കുന്നതിന്‌ പിന്നിലെ സന്തോഷം വേദനയിൽ നിന്നു തന്നെയല്ലേ? വേദനിക്കുമ്പോൾ ആഹ്ളാദിക്കുന്നതും വേദന വന്നില്ലെങ്കിൽ മനസ്സു വേവുന്നതും കരയുമ്പോൾ സമാധാനമാകുന്നതും ലോകത്ത്‌ കുഞ്ഞിന്റെ ജനന സമയത്ത്‌ മാത്രമാണ്‌. ഇത്തരം വേദനകളെ താലോലിക്കുമ്പോഴേ ന?യിലും ചിരിയിലുമൂന്നിയ ഫലസിദ്ധി സാർഥകമാകുന്നുള്ളൂ. മനുഷ്യജീവിത സങ്കല്പത്തിന്റെ ആത്യന്തിക തലം തന്നെ ഈ സുഖാസ്വാദനമാണ്‌. ആത്മീയ ആലോചനയിലും അവസാനിക്കാത്ത ഒരു സ്വർഗീയതയെത്തേടിയുള്ള യാത്ര കാണാം. നോവുകളുടേയും ബന്ധനങ്ങളുടേയും രീതിശാസ്ത്രമാണ്‌ ഭൗതിക ലോകത്തിലനുവദിച്ച ഈ വിശ്രമസമയമെന്ന്‌ വരെ പാഠങ്ങളുണ്ട്‌. ഒരു പ്രയാസത്തിനോടൊപ്പം എളുപ്പമുണ്ടാകുമെന്നും ഖുർആൻ പകർന്നു തരുന്നുണ്ട്‌. പ്രതിപ്രവർത്തനമോ അനന്തരഫലമോ ആയ നിലയിൽ പകരത്തിനു പകരം സംഭവിക്കുന്ന യാന്ത്രികതയാണീ മാറ്റങ്ങളെന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ വയ്യ. മറിച്ച്‌ ചിലനോവുകൾക്ക്‌ ഗോചരമായതോ അനുഭവവേദ്യമായതോ ആയ സുഖങ്ങൾ കണ്ടില്ലെന്ന്‌ വരുന്നത്‌ അങ്ങനെയാണ്‌. അല്ലെങ്കിൽ ചിലർ ബാഹ്യത്തിൽ സുഖിച്ചുകൊണ്ടേയിരിക്കുന്നു എന്നു കരുതാനിടയാക്കുന്നതും ഈ സംതുലിതത്തിന്റെ അർത്ഥതലം ഉൾക്കൊള്ളാൻ കഴിയാത്തുമ്പോഴാണ്‌.

ഇത്തരം ഉള്ളുരുക്കങ്ങളുടെ മൂശയിൽ ഉരിത്തിരിഞ്ഞെടുക്കപ്പെടുന്നതാണ്‌ ഒരു സർഗ സൃഷ്ടി എന്നു പറയുന്നത്‌. ഇവ ഒരിക്കലും ഉണ്ടാവുന്നില്ല അല്ലെങ്കിൽ വാർത്തക്കപ്പെടുന്നുമില്ല എന്നു അഭിപ്രായമുയരാൻ കാരണവും ഈ ഉയിരാണ്‌. മനസ്സുകത്തലിനെത്ര വെളിച്ചം കൂടുന്നുവോ അത്രയും തെളിച്ചം പുറത്തുവരുന്ന സൃഷ്ടിക്കും കൈവരും. ചില ഊശാൻ മാരൊക്കെ പത്തു മാസത്തിനുപകരം ഇരുപതോ മുപ്പതോ മാസം വയറ്റിൽ കിടന്നു പുറത്തിറങ്ങിയിരുന്നെങ്കിൽ കാലത്തെ വശം കെട്ടതാക്കാൻ ആളു കുറഞ്ഞേനേ എന്ന്‌ ആശിച്ചാലൊക്കെ നന്നു, ഇവനെ പേറി നടക്കുന്ന പേറ്റുകാരത്തിയുടെ നാളുകൾ ചുവക്കുന്നത്‌ വായിക്കാനാവണം. കടുത്ത ഫലമാണ്‌ ലഭിക്കുന്നതെങ്കിലും നോവിന്റെ കാലഗണന അപ്രസകതമാകും, അമ്മയെത്ര അപലയാണെന്നിരുന്നാലും അങ്ങനെത്തന്നെ. സഹിയുടെ സഹ്യനെ സ്വപനം കാണാത്തവനെങ്ങനെ ഇത്തരമൊരു നല്ല ഫലം നെയ്തെടുക്കാനാവും.

ഒരു കലാ സൃഷ്ടി പിറക്കുമ്പോൾ ഒന്നല്ല ഒരായിരമല്ല അവ ഉപയുക്തമാക്കുന്നത്രയും ജനനം നടക്കുന്നുണ്ട്‌. ഞാനെന്റെ കവിത എഴുതുന്നു, നിങ്ങൾ നിങ്ങളുടെ കവിത വായിക്കുന്നു എന്നു പറയുന്നത്‌ അത്‌ കൊണ്ടാണ്‌. ഉൾക്കാമ്പും ഇതിവൃത്തവും വരച്ചിടാനേ എനിക്കൊക്കൂ. വായനക്കാർക്കാണ്‌ അതിൽ സൃഷ്ടി നടത്താനുള്ള കഴിവുള്ളതെന്ന്‌ പ്രഗത്ഭമതിൾ അടിയറവു പറയുന്നതും ചെറുതാവലല്ല. വാനനയുടെ സൃഷ്ടിപരത വരച്ചിട്ട്‌ തരുകയാണ്‌.

സ്നേഹം കമ്പിയും ഉപമയുമായി വരച്ചിടുന്നതിനെ സ്നേഹത്തിന്റെ അർത്ഥതലങ്ങളിലേക്കെത്തിക്കുന്നത്‌ വായനക്കാരാണ്‌. കാലത്തെ മുന്നോട്ടും പിന്നോട്ടും പലയാവർത്തി നയിക്കാനും ഒപ്പം നിലക്കാനും ഒരേ സമയം സാധ്യമാകുന്ന മാധ്യമം വായന തന്നെ. ഓരോ വായനയിലും എഴുത്തിന്റെ പങ്ക്‌ അനിർവ്വചനീയമല്ലോ. ചലിക്കുന്ന ചിത്രത്തേക്കാൾ തലമുറകളോട്‌ വാചാലമാകുന്നത്‌ നിശ്ചല ദൃശ്യങ്ങളാണെന്നതിൽ പക്ഷാന്തരമില്ല. ചലിക്കുന്നവക്ക്‌ കൂടെപ്പോരാൻ കഴിയില്ല, മറിച്ച്‌ അനുവാചകർ ഒപ്പം സഞ്ചരിച്ചിരിക്കണമെന്ന നിർബന്ധമുണ്ട്‌. അച്ചടിക്ക്‌ അങ്ങനെയല്ല നാം ഒപ്പം പോയാലും ഇല്ലെങ്കിലും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നതാണ്‌. ഞൊടിയിടയിൽ വേണമെങ്കിൽ അങ്ങനെയും അർദ്ധവിരാമത്തിനവസരമെത്തിയാൽ അതിനും സമ്മതമാണ്‌ നിശ്ചലത്തിന്‌. വായനയുടെ ഉള്ളുണർത്തൽ അനുവാചകനെ പരിഗണിച്ചാണെന്ന്‌ ഇതിൽ നിന്ന്‌ നമുക്ക്‌ സംഗ്രഹിക്കാം.

ചില പര്യവസാനിക്കാത്ത നോവുകളും സർഗ രംഗത്ത്‌ സംഭവ്യമാണ്‌. പേറാൻ മാത്രം പാകതയും പെറാൻ ത്രാണിയുമില്ലാത്തതിനാലാണ്‌ ഇത്‌ എന്ന്‌ നിഗമനത്തിലെത്താൻ വരട്ടെ, വരാത്ത സൃഷ്ടിയുടെ മൂർച്ചയാണെന്ന കണ്ടെത്തലാണ്‌ അഭികാമ്യം. ഒരു കൂട്ടർ നീറാനും അപരർ ആസ്വദിക്കാനും മാത്രമുള്ളതാണെന്നത്‌ മിഥ്യയാണ്‌. അകം പൊള്ളലുകളും ജീവിതത്തിനായുള്ള ജനനവും സംഭവിച്ചവർക്ക്‌ ഈ വിഷയത്തിൽ സാധനവേണ്ടതുണ്ട്‌. കൂലിയെഴുത്തെന്നൊക്കെ കളിപ്പേരിട്ടാലും പേനയുന്തിയെന്നിരട്ട വിളിച്ചാലും മഷി വറ്റാത്തിടത്തോളം നോവുകൾ പെരുകും, സൃഷ്ടികൾ ജനിക്കും.
വിയർ ക്കുന്നവനും മണ്ണിന്റെ മണമുള്ളനും മാത്രം വഴങ്ങുന്ന തൊഴിൽ എന്നൊരു ഖ്യാതി സർഗ പ്രവർത്തനത്തിനു അനുഭവങ്ങൾ വേണമെന്ന നിദാനത്തിൽ ഉടക്കിയാണ്‌ ലഭിച്ചത്​‍്‌. അനുഭവങ്ങളെപ്പകർത്തുമ്പൊഴാണല്ലാ മനസ്സിന്റെ വിങ്ങലുകളോ സുഖങ്ങളോ കടലാസിനു ഇമ്പം നൽകുന്നുള്ളൂ.

വേഷപ്പകർച്ചകളേയും പരീക്ഷണങ്ങളേയും ഈ രംഗത്തും കാണാതിരുന്നു കൂടാ. ലക്ഷ്യം ധർമ്മമാകുമ്പോഴേ കലക്ക്‌ മൂല്യം വരുന്നുള്ളൂ. കലാ മുഖത്തെ വികൃതമാക്കി സത്യത്തെ മറക്കുന്നവർക്ക്‌ മാർഗമേതായാലും പശിയടങ്ങാനുള്ളതൊത്താൽ മതിയെന്ന ലാഘവം കാണാം. വിവിധ ശാഖകളിൽ വെളിച്ചം കാണാൻ കാത്തിരിക്കുന്ന പിന്നണി പ്പെരുമ നാം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പേനെയേടുക്കുക,. ഒരു സർഗനോവ്‌ പേറാൻ.

നിലാവെളിച്ചം

നിലാവെളിച്ചം മനസ്സിന്റെ, 
മിഴിയുടെ, ഇഷ്ട കൂട്ടുകാരിയാണ്‌. 
അഴകിന്റെ തികവും മികവുമൊത്ത കാഴ്ചയാണ്.

നോക്കിലും നാക്കിലും എന്തിനേറെ മനുഷ്യനില്‍ത്തന്നെയും നേരിന്‍റെ ഭാഷ്യങ്ങള്‍ നേര്‍ത്ത് നുരുമ്പുകയും പകരം വികട വ്യാഖ്യാനങ്ങള്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്ന ആസുരകാലത്തിന്റെ ഇങ്ങേതലക്കല്‍ അടങ്ങിയിരിക്കാനാവത്ത വെപ്രാളത്തിന്റെയോ ധിക്കാരത്തിന്റെയോ ഒക്കെ മനസ്സാണ് ഈ ഉദ്യമത്തിന് എന്നെ പ്രേരിപ്പിച്ചത്. കാലം പഴകിയ തഴമ്പിച്ച ആരോപണങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നു ആരാന്‍റെ അനിഷ്ടങ്ങളെ ചൊറിഞ്ഞു വ്രണ പ്പെടുത്തുകയല്ലാതെ പുതിയകാലത്തിന്റെ വിളികേള്‍ക്കാന്‍ ഇന്നും നമ്മുടെ സമൂഹത്തിനായിട്ടില്ല.തമ്മില്‍ തമ്മില്‍ മാറ്റ് നോക്കി പോരാഞ്ഞു കുറേക്കൂടി കടന്ന പ്രയോഗവുമായി ഒരോരുത്തരും മുന്നേറാനുള്ള പേടാപാടിലാണ്‌. ഇവിടെയാണ്‌ നിലാവെളിച്ചം സാർഥകമാകുന്നത്‌. മൻസ്സുനു കുളിരുപകരുന്നതെന്തും അരണ്ടതെങ്കിലും ഈ വെളിച്ചത്ത് തിളങ്ങി നില്ക്കും.